Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard

Idukki

പുതുലയത്തിൽ പുലി ഇറങ്ങി വളർത്തുനായ്ക്കളെ കൊന്നു

വണ്ടിപ്പെരിയാർ: മഞ്ഞുമല പുതുലയത്തിൽ താമസിക്കുന്ന യേശുദാസ്, ശാന്തി എന്നിവരുടെ വീടിനോട് ചേർന്നുള്ള പട്ടിക്കൂട്ടിൽ കെട്ടിയിട്ടിരുന്ന രണ്ട് നായകളെ ചൊവ്വാഴ്ച്ച രാത്രി പുലി പിടിച്ചു. ബുധൻ രാവിലെ ആറോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. പ്രദേശത്ത് ആനയുടെ ശല്യം ഉണ്ടായിരുന്നതുകൊണ്ടുതന്നെ രാത്രി നായ കുരച്ചത് കേട്ടിട്ടും ആന വാതിൽക്കൽ എത്തിയതാകും എന്നുകരുതി ഭീതിയിൽ ഇവർ പുറത്തിറങ്ങിയിരുന്നില്ല.

രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് നായ്ക്കളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

വനം വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും നായ്ക്കളെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വന്യമൃഗ ആക്രമണം കാരണം മേഖലയിൽ രാത്രിയും പകലും വെളിയിൽ ഇറങ്ങാനോ കിടന്നുറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്.

Kerala

വയനാട് പെരുന്തട്ടയില്‍ ജനവാസമേഖലയിൽ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പ്പറ്റ നഗരത്തിനടുത്തുള്ള പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍. ജനവാസകേന്ദ്രത്തില്‍ ഹെല്‍ത്ത് സെന്‍ററിനു സമീപം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു വന്യമൃഗങ്ങളുടെ സംഘട്ടനമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു.

ഇത് കുറച്ചുനേരം നീണ്ടുനിന്നതായി അവര്‍ പറയുന്നു. ഇന്നു രാവിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി-കടുവ ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചില്ലെന്നാണ് വിവരം. ഹെല്‍ത്ത് സെന്‍റര്‍ പരിസരത്ത് വന്യമൃഗത്തിന്‍റെ രോമവും വിസര്‍ജ്യവും കണ്ടെത്തിയിട്ടുണ്ട്.

പുലി സാന്നിധ്യമുള്ള പ്രദേശമാണ് തോട്ടം മേഖലയിലുള്ള പെരുന്തട്ട. ഇവിടെനിന്നു ഏതാനും കിലോമീറ്റര്‍ അകലെ ചുണ്ടേലിനു സമീപം കഴിഞ്ഞ ദിവസം കടുവ എത്തിയിരുന്നു.

Kerala

കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരനാണ് അറിയിച്ചത്. സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പോലീസും പരിശോധന നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന തുടരും.

കോഴിക്കോട് മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ പ്രതികരിച്ചതിന് പിന്നാലെ വലിയ രീതിയിലെ ആശങ്കയാണ് മേഖലയിലുള്ളത്. മാവൂർ എളമരം കടവിനോട് ചേർന്ന് ഗ്രാസിം മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച ഭാഗത്തേക്കാണ് വന്യജീവി ഓടിയത്.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പെരുവയൽ സ്വദേശിയാണ് വന്യജീവിയെ കണ്ടത്.മാവൂർ പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും പോലീസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി.

Latest News

Corehub Up